വെമ്പായം ശുദ്ധജലവിതരണ പദ്ധതിക്ക് ഒരു കോടിയുടെ ഭരണാനുമതി

നെടുമങ്ങാട്: വെമ്പായം പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ വെട്ടുപാറ വാര്‍ഡിെലയും ചീരാണിക്കര വാര്‍ഡിെലയും രൂക്ഷമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാൻ ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. പദ്ധതിക്ക് ഭരണാനുമതിയായി. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ കൊടിതൂക്കി, കൈതക്കാട്, ഒറ്റക്കൊമ്പ്, മഞ്ഞപ്പാറ, പോത്തുപാറ, കറ്റ, മാറാന്‍കുഴി എന്നീ പ്രദേശങ്ങളില്‍ ഈ പദ്ധതി വഴി കുടിവെള്ളമെത്തിക്കാന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന കുടിവെള്ള ടാങ്ക് വെട്ടുപാറ വാര്‍ഡിലെ കൊടിതൂക്കിയില്‍ സ്ഥാപിക്കും.

ഉയര്‍ന്ന പ്രദേശമായതിനാല്‍ത്തന്നെ കുടുവെള്ളമെത്തിക്കാന്‍ കഴിഞ്ഞതോടെ നിരവധി കുടുംബങ്ങള്‍ക്ക് ഇത് വലിയ ആശ്വാസകരമായിരിക്കും. ദീര്‍ഘകാലത്തെ ജനങ്ങളുടെ ആവശ്യത്തിന് ഈ പദ്ധതി നടപ്പാകുന്നതോടെ ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Vembayam Clean Water Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.