?????

കോടതിയിൽ സാക്ഷി പറഞ്ഞയാളെ കൊല്ലാൻ ശ്രമിച്ച ഗുണ്ട അറസ്റ്റിൽ

നെടുമങ്ങാട്: കോടതിയിൽ സാക്ഷി പറഞ്ഞയാളെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. വലയമല മുതിയൻകാവ് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന സജിത് രാജ് (31) നെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മുതിയൻകാവ് സ്വദേശിയുടെ വീട്ടിൽ കയറിയാണ് സജിത് രാജും പട്ടാളം ബൈജുവും മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടത്. വീടിന്‍റെ പുറക് വശത്തെ വാതിൽ ചവിട്ടി തുറന്ന് സംഘം സ്ത്രീകളെ ഉപദ്രവിക്കുകയും വീട്ടുടമയെ വെട്ടുകത്തി കൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തു. സമീപവാസികൾ ഓടി വന്നതോടെ ഇവർ ആയുധം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് വലിയമല പൊലീസിൽ പരാതി നൽകി.

സി.ഐ ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാബുദ്ദീൻ, വേണു, സി.പി.ഒമാരായ സനൽ രാജ്, രജിത് എന്നിവർ ചേർന്നാണ് സജിത് രാജിനെ പിടികൂടിയത്. വലിയമല, പാലോട് പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഒമ്പത് കേസുകളുണ്ട്. സജിത് രാജിന്‍റെ കൈയ്യിൽനിന്നും പ്രത്യേകതരം മൂർച്ചയുള്ള ആയുധം കണ്ടെത്തി. കൂടെ ഉണ്ടായിരുന്ന പട്ടാളം ബൈജുവിന് വേണ്ടി അന്വേഷണം ഊർജിതമാക്കി. 

Tags:    
News Summary - Goonda arrested for trying to kill witness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.