926 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയില്‍ സ്ഥിരീകരിച്ചു. ഇതില്‍ 767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 126 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. മൂന്നു പേരുടെ മരണം കോവിഡ്മൂലമാണെന്നും സ്ഥിരീകരിച്ചു. തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), ബാലരാമപുരം സ്വദേശി രാജന്‍(53), പൂന്തുറ സ്വദേശിനി മേഴ്സി(72) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 405 പേര്‍ സ്ത്രീകളും 521 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസ്സിനുതാഴെയുള്ള 101 പേരും 60 വയസ്സിനു മുകളിലുള്ള 153 പേരുമുണ്ട്. മെഡിക്കല്‍ കോളജ്-37, മുട്ടത്തറ-33, മണക്കാട്-18, ബാലരാമപുരം-17, വള്ളക്കടവ്-17, നെട്ടയം-13, നെയ്യാറ്റിന്‍കര-12, നാവായിക്കുളം-10, പട്ടം-എട്ട്, പൂജപ്പുര-എട്ട്, വേറ്റിനാട് ശാന്തിമന്ദിരം-എട്ട്, മുട്ടപ്പലം-എട്ട്, പരശുവയ്ക്കല്‍-ഏഴ്, ആനയറ-ഏഴ്, നേമം-ആറ്, വര്‍ക്കല-ആറ്, മുക്കോല-അഞ്ച്, വിഴിഞ്ഞം-നാല്, തിരുമല-നാല്, പാറശ്ശാല-നാല് എന്നിവയാണ് ഏറ്റവുമധികം രോഗികളുള്ള പ്രദേശങ്ങള്‍. പുതുതായി 2014 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 25,538 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,014 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 20,883 പേരും വിവിധ സ്ഥാപനങ്ങളിലായി 641 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1647 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ഇന്ന് 720 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 601 എണ്ണത്തിൻെറ ഫലം ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 113 കാളുകളാണ് വെള്ളിയാഴ്ചയെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 37 പേര്‍ മൻെറല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസികപിന്തുണ ആവശ്യമായ 4658 പേരെ ടെലിഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിർദേശങ്ങള്‍ നല്‍കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ 2153 വാഹനങ്ങള്‍ പരിശോധിച്ചു. 4658 പേരെ പരിശോധനക്ക് വിധേയരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.