892 പേർക്കുകൂടി കോവിഡ്

* ആദ്യമായി ഡോക്ടർ മരിച്ചു * 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം: ജില്ലയിൽ 892 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. മണക്കാട് കല്ലാട്ട്മുക്ക് ജൂബിലി നഗർ പാം വ്യൂവിൽ ഡോ. ആബ്ദീൻ (73)ആണ് മരിച്ചത്. സെപ്റ്റംബര്‍ 17ന് മരിച്ച കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), ബാലരാമപുരം സ്വദേശി അലിഖാന്‍ (58), എന്നിവരുടെ മരണങ്ങള്‍ എൻ.ഐ.വി ആലപ്പുഴയിലെ പരിശോധനക്കുശേഷം കോവിഡ് സ്ഥിരീകരിച്ചു. 748 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിെന്നത്തിയതാണ്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 365 പേര്‍ സ്ത്രീകളും 527 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസ്സിന് താഴെയുള്ള 99 പേരും 60 വയസ്സിന് മുകളിലുള്ള 119 പേരുമുണ്ട്. ഞായറാഴ്ച ജില്ലയിൽ 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 478 പേരുടെ പരിശോധനഫലം നെഗറ്റീവായി. പുതുതായി 2,182 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,519 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3,989 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 21,910 പേരും വിവിധ സ്ഥാപനങ്ങളിലായി 620 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1,204 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ഞായറാഴ്ച 587 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 700 എണ്ണത്തിൻെറ ഫലം ഇന്ന് ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് 2,213 വാഹനങ്ങള്‍ പരിശോധിച്ചു. 4,840 പേരെ പരിശോധനക്ക് വിധേയരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.