814 പേര്‍ക്കുകൂടി കോവിഡ്

അഞ്ച് മരണം, 411 പേര്‍ക്ക് രോഗമുക്തി തിരുവനന്തപുരം: ജില്ലയില്‍ വെള്ളിയാഴ്ച 814 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 644 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 150 പേരുടെ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. അഞ്ച് പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. 14 ആരോഗ്യപ്രവര്‍ത്തകക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 21ന് മരിച്ച നെടുമങ്ങാട് സ്വദേശി രാജേഷ്(45), കണ്ണമ്മൂല സ്വദേശിനി കലാമണി(58), കരമന സ്വദേശി വിജയന്‍(59), വെള്ളറട സ്വദേശി തോമസ് കോര്‍ണാല്ലസ്(60), 24ന് മരിച്ച ആനയറ സ്വദേശിനി പദ്മാവതി(67) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 325 പേര്‍ സ്ത്രീകളും 489 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസ്സിനുതാഴെയുള്ള 74 പേരും 60 വയസ്സിനു മുകളിലുള്ള 124 പേരുമുണ്ട്. പുതുതായി 1491 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 27,355 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1113 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 8842 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 33 ഗര്‍ഭിണികളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 411 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.