ജി7ൽ ഇന്ത്യ സ്വാഭാവിക സഖ്യകക്ഷി -മോദി

ന്യൂഡൽഹി: സ്വേച്ഛാധിപത്യം, ഭീകരവാദം, തെറ്റായ വിവരകൈമാറ്റം, സാമ്പത്തിക ഉപരോധം തുടങ്ങിയ ഭീഷണികൾ ചെറുക്കുന്നതിൽ ഇന്ത്യ ജി7 രാജ്യങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിയുടെ ഭാഗമായി നടന്ന 'തുറന്ന സമൂഹം; തുറന്ന സമ്പദ്ഘടനകൾ' എന്ന വെർച്വൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യേത്താടുള്ള ഇന്ത്യയുടെ നാഗരികമായ പ്രതിബദ്ധത, ചിന്താസ്വാതന്ത്ര്യം എന്നിവയുടെ പ്രാധാന്യവും പ്രധാനമന്ത്രി ചർച്ചയിൽ എടുത്തുകാട്ടി. ആധാർ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി), ജാം (ജൻ ധൻ-ആധാർ-മൊബൈൽ) തുടങ്ങിയ ആപ്ലിക്കേഷനുകൾ നടപ്പാക്കിയതിലൂടെ ഇന്ത്യയിലെ സാമൂഹിക ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വിപ്ലവകരമായ സ്വാധീനം വർധിപ്പിക്കുന്നതിനും സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. തുറന്ന സമൂഹത്തിൽ ചില തെറ്റായ ചിന്തകളും ആശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന് അടിവരയിട്ട പ്രധാനമന്ത്രി സുരക്ഷിതമായ സൈബറിടം ഉപയോക്താക്കൾക്ക് ഒരുക്കാൻ സമൂഹമാധ്യമങ്ങളോട് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.