1055 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയിൽ . 451 പേർ രോഗമുക്തരായി. 8.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9661 പേർ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 976 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ നാലു പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 1886 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2132 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32,069 ആയി. കണ്ടെയ്ൻമൻെറ് സോണുകൾ പ്രഖ്യാപിച്ചു തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ ആറു പ്രദേശങ്ങളെ ജില്ല കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപറേഷനിൽ മുട്ടത്തറ ഡിവിഷനിലെ പുളിമൂട് ജങ്ഷൻ, സി.എസ്.ഐ ചർച്ച് ജങ്ഷൻ, ചന്തമുക്ക് ജങ്ഷൻ, പരുത്തിക്കുഴി ജങ്ഷൻ എന്നിവയെ മൈക്രോ കണ്ടെയ്ൻെമൻറ് സോണായും വാമനപുരം പഞ്ചായത്ത് ആറാം വാർഡ്, പുളിമാത്ത് പഞ്ചായത്ത് 12ാം വാർഡ് എന്നിവയെ കണ്ടെയ്ൻമൻെറ് സോണായുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. പലചരക്ക് സാധനങ്ങൾ, പഴം, പച്ചക്കറി, പാൽ ഉൽപന്നങ്ങൾ, മാംസം, മത്സ്യം, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ, കാലിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറി എന്നിവ രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ തുറക്കാം. മറ്റു കടകൾ തുറക്കാൻ പാടില്ല. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഔട്ട്ലെറ്റുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാം. റസ്റ്റാറൻറുകൾ രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ ഹോം ഡെലിവറിക്ക് മാത്രമായി തുറക്കാം. ആളുകൾ അവശ്യ സാധനങ്ങൾ ഏറ്റവും അടുത്തുള്ള കടകളിൽനിന്ന് വാങ്ങണം. ഇ-േകാമേഴ്സ് ഡെലിവറി സേവനം രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ അനുവദിക്കുമെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.