ആറ്റിങ്ങല്‍: എന്‍ 95 മാസ്‌ക്കുകളെ അനുകരിച്ച് വ്യാജ മാസ്‌ക്കുകള്‍ വിപണിയില്‍. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാജ എന്‍ 95 മാസ്‌ക്കുകളാണ് വിപണിയില്‍ സുലഭം. കോവിഡ് ഭീതിയില്‍ നാട് നീങ്ങുമ്പോള്‍ വൈറസ് രോഗാണുക്കളെ ചെറുക്കാന്‍ സാധിക്കുന്നതില്‍ കൂടുതൽ ഗുണകരമാണ് എൻ 95 മസ്ക്കുകെളന്ന് പ്രചാരണം ഉണ്ടായിരുന്നതിനാൽ ഉയർന്നവില നൽകി സാധാരണക്കാർപോലും വലിയ തോതിൽ ഇത്തരം മാസ്ക്കുകൾ വാങ്ങിയിരുന്നു. ഈ അവസരം ചൂഷണം ചെയ്താണ് വ്യാജ മാസ്ക് വിൽപന. ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രം ഉപയോഗിക്കുന്ന എന്‍ 95 മാസ്‌ക്കുകളുടെ മോഡലില്‍ തുണി മാസ്‌ക് നിര്‍മിച്ച് അതില്‍ എന്‍ 95 എന്ന് പ്രിൻറ് ചെയ്താണ് വില്‍പന നടത്തുന്നത്. വ്യാജ എന്‍ 95 ഫുഡ്പാത്തിലും തുണിക്കടകളിലും ലഭിക്കും. പലപ്പോഴും വില്‍ക്കുന്നവര്‍ക്കോ വാങ്ങുന്നവര്‍ക്കോ ഇതിനെ കുറിച്ച് അജ്ഞരായിരിക്കും. കഴിഞ്ഞദിവസം ഒരു സന്നദ്ധ പ്രവർത്തകൻ പുറത്തുനിന്ന് ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് വാങ്ങി നൽകിയപ്പോളാണ് വ്യാജൻ വിലസുന്ന കാര്യമറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.