തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു ദിവസം കൊണ്ട് രോഗ സ്ഥിരീകരണം ആദ്യമായി 500 കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിലെ പ്രതിദിന രോഗം 500 കടക്കുന്നത്. ഞായറാഴ്ച 519 പേർക്കും ശനിയാഴ്ച 321 പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ടു ദിവസം കൊണ്ട് 840 പേർക്കാണ് രോഗബാധ. കൂടുതൽ കേന്ദ്രങ്ങളിലേക്ക് രോഗം പകരുന്നതും സെൻട്രൽ ജയിലിൽ രോഗബാധ വ്യാപകമായതുമാണ് ജില്ലയിലെ എണ്ണം കുത്തെന ഉയരാൻ കാരണം. ജില്ലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടിരിക്കെ തന്നെയാണ് രോഗബാധ വർധിക്കുന്നത്. ഞായറാഴ്ച സ്ഥിരീകരിച്ചവരിൽ 487 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ശനിയാഴ്ച 313 പേർക്കും. ആഗസ്റ്റ് 14 ന് മരിച്ച തിരുവനന്തപുരം പാറശ്ശാല സ്വദേശി കനകരാജിൻെറ (60) മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ചയിലും മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ആഗസ്റ്റ് നാലിന് മരിച്ച തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13ന് മരിച്ച തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ആഗസ്റ്റ് ഏഴിന് മരിച്ച അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവർ. ജില്ലയിലെ 23 ആരോഗ്യ പ്രവർത്തകർക്കും രോഗം പകർന്നു. ശനിയാഴ്ചയും ആറ് ആരോഗ്യ പ്രവർത്തകർ രോഗബാധിതരായിരുന്നു. ഞായറാഴ്ച 190 പേരും ശനിയാഴ്ച 170 പേരും രോഗമുക്തരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.