ചെറുവള്ളിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ 736 ഏക്കർ ഭൂമി; കേസിൽ കക്ഷി ചേരാതെ ബോർഡ്

ചെറുവള്ളിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ 736 ഏക്കർ ഭൂമി; കേസിൽ കക്ഷി ചേരാതെ ബോർഡ് പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന് സർക്കാർ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ 736 ഏക്കറും. പാലാ കോടതിയിലെ ചെറുവള്ളി ഭൂമി ഉടമസ്ഥത കേസിൽ കക്ഷിചേരാൻ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകി നിയമവകുപ്പ് അറിയിപ്പ് പ്രസിദ്ധീകരിെച്ചങ്കിലും ദേവസ്വം ബോർഡ് അറിഞ്ഞിട്ടില്ല. ദേവസ്വം ബോർഡ് ഭൂമി ഹാരിസൺസ് വ്യാജപട്ടയം വഴി ൈകക്കലാക്കിയെന്നാണ് രേഖകളിലുള്ളത്. ഇക്കാര്യം അന്വേഷിക്കാൻ അഞ്ചു വർഷം മുമ്പ് ബോർഡ് കമീഷനെ നിയോഗിച്ചിരുന്നു. ദേവസ്വം ഭൂമിയാണെന്ന് റിപ്പോർട്ടും നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വരും മുമ്പുണ്ടായിരുന്ന എരുമേലി പശ്ചിമ ദേവസ്വം വകയായിരുന്നു ചെറുവള്ളി എസ്റ്റേറ്റിലെ 736 ഏക്കർ. എരുമേലി പശ്ചിമ ദേവസ്വം സ്വത്തുവകകളെല്ലാം പിന്നീട് തിരുവിതാംകൂർ ബോർഡിന് തിരുവിതാംകൂർ രാജാവ് ൈകമാറുകയായിരുന്നു. വസ്തുതകൾ ഇതായിരിക്കെ കേസിൽ കക്ഷിചേരാത്ത ബോർഡ് നടപടി ദുരൂഹമാണ്. ദേവസ്വം കുടിയാൻ എന്ന നിലയിൽ കോട്ടയം സ്പെഷൽ ലാൻഡ് ൈട്രബ്യൂണലായിരുന്ന കെ. ഗോപാലകൃഷ്ണൻ 1976 ഏപ്രിൽ 13നാണ് ഭൂമി പതിച്ചുനൽകാൻ ഉത്തരവിട്ടത്. ഇതിന് കമ്പനി പാട്ടത്തുക, നികുതി ഇനങ്ങളിലായി 16,669 രൂപ 35 പൈസ അടച്ചു. ഈസമയം ഹാരിസൺസ് മലയാളം എന്ന കമ്പനി ഉണ്ടായിരുന്നില്ല. മലയാളം പ്ലാേൻറഷൻസ് എന്ന ലണ്ടൻ കമ്പനിക്കാണ് ട്രൈബ്യൂണൽ ഭൂമി നൽകിയത്. ഫെറ നിയമം ലംഘിച്ചാണ് വിദേശകമ്പനിക്ക് ഭൂമി നൽകാൻ ലാൻഡ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. 1958 മുതൽ മലയാളം പ്ലാേൻറഷൻസ് എരുമേലി ദേവസ്വത്തിൽനിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്നു. അതിനാലാണ് കുടിയാനായി പരിഗണിച്ചത്. ഭൂപരിഷ്കരണ നിയമത്തിൽ കുടിയാന് നൽകാവുന്ന പരമാവധി 15 ഏക്കറാണ്. പ്ലാേൻറഷനാണെങ്കിൽ 30 ഏക്കർവരെയും. ഭൂമിക്ക് നൽകിയ പട്ടയത്തിൽ തരിശുഭൂമി എന്നാണുള്ളത്. കൃഷിഭൂമിയും തരിശുഭൂമിയും പരിധിയില്ലാതെ പതിച്ചു നൽകുന്നതും കൈവശംവെക്കുന്നതും തടയാനാണ് ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത്. ഈ നിയമപ്രകാരം എരുമേലി ദേവസ്വത്തിൽനിന്ന് സർക്കാർ ഏറ്റെടുത്ത ഭൂമിയാണ് പിന്നീട് ഈ ഭൂമിയിലെ കുടിയാനായി പരിഗണിച്ച് മലയാളം പ്ലാേൻറഷൻസിന് നൽകിയത്. ഭൂപരിഷ്കരണ നിയമം 72ാം വകുപ്പനുസരിച്ച് വ്യക്തികൾക്കാണ് ഭൂമി നൽകേണ്ടത്. അത് മറികടന്നാണ് കമ്പനിക്ക് നൽകിയത്. സർക്കാർവകയെന്ന് രേഖകളുള്ള ഭൂമിയാണ് 2005ൽ ഹാരിസൺസ് കമ്പനി ബിഷപ് കെ.പി. യോഹന്നാന് വിറ്റത്. ഇക്കാര്യങ്ങൾ ഹൈകോടതിയിലെ ഗവ. പ്ലീഡറായ സുശീല ഭട്ടാണ് കണ്ടെത്തിയത്. അധികം താമസിയാതെ സുശീല ഇൗ സ്ഥാനത്തു നിന്ന് തെറിക്കുകയും ചെയ്തു. ബിനു ഡി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.