ഹൈദരാബാദ്: പൊലീസ് ഉദ്യോഗസ്ഥന് 70 കോടിയുടെ അനധികൃത സ്വത്ത്. തെലങ്കാനയിലും ആന്ധ്രയിലുമായി അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) നടത്തിയ റെയ്ഡിലാണ് അസി. പൊലീസ് കമീഷണർ യെൽമകുറി നരസിംഹ റെഡ്ഢിയിൽ നിന്ന് വൻ തുകയുടെ അനധികൃത സ്വത്ത് കണ്ടെത്തിയത്. റെഡ്ഡിക്ക് തൻെറ സ്വത്തിൻെറ ഉറവിടം വ്യക്തമാക്കാനായില്ലെന്ന് എ.സി.ബി വൃത്തങ്ങൾ പറഞ്ഞു. ഹൈദരാബാദ്, വാറങ്കൽ, ജനഗാവ്, നൽഗൊണ്ട, കരീം നഗർ ജില്ലകളിലെ 25 പ്രദേശങ്ങളിലായിരുന്നു പരിശോധന. റെയ്ഡിൽ റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരും വലയിലായി. ഇവരുടെ കൈവശവും കോടികളുടെ അനധികൃത സ്വത്തുണ്ടെന്ന് വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.