ജില്ലയിൽ 486 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയില്‍ തിങ്കളാഴ്ച 486 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനമുണ്ടായതോടെ ജില്ല കടുത്ത പ്രതിസന്ധിയിലാണ്. ഒരാഴ്ചയിൽ 6050 പേർക്കാണ് കോവിഡ് ബാധിച്ചത്. ജില്ലയിലെ മൂന്നു മരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍(79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍(85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ(68) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 59 പേരുടെ ഉറവിടം വ്യക്തമല്ല. 16 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. മൂന്നുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 207 പേര്‍ സ്ത്രീകളും 279 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസ്സിനു താഴെയുള്ള 37 പേരും 60 വയസ്സിനു മുകളിലുള്ള 77 പേരുമുണ്ട്. പുതുതായി 2875 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,269 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.