സിവിൽ സർവിസ് പരീക്ഷയിൽ 445ാം റാങ്ക് കന്യാകുമാരി ജില്ലക്കാരിക്ക്

നാഗർകോവിൽ: അടുത്തിടെ ഫലം പ്രഖ്യാപിച്ച ലഭിച്ചു. തിരുവട്ടാറിന് സമീപം ചെറുകോൽ ഇളംപ്ലാവിള സ്വദേശി പി. പ്രഭിനയാണ് റാങ്ക് കരസ്ഥമാക്കിയത്. നിലവിൽ ഉത്തർപ്രദേശ് ലഖ്നോവിൽ റെയിൽവേ ട്രാഫിക് സർവിസിൽ ഉദ്യോഗസ്ഥയാണ് പ്രഭിന. മാർത്താണ്ഡം ക്രിസ്തുരാജ മെട്രിക് സ്കൂളിൽനിന്ന് പ്ലസ് ടു കഴിഞ്ഞശേഷം മധുര ത്യാഗരാജർ കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ബിരുദം ലഭിച്ചു. തുടർന്ന് 2018 ലാണ് റെയിൽവേയിൽ ചേർന്നത്. പിതാവ് ആർ. േപ്രമചന്ദ്രൻ തമിഴ്നാട് പൊലീസിൽനിന്ന് വിരമിച്ച സബ് ഇൻസ്പെക്ടറാണ്. മാതാവ്: പി. റെജിന. സഹോദരൻ ഡോൾവിൻ ബിസ്നസ് ചെയ്തുവരുന്നു. ഐ.പി.എസ് ലഭിക്കുമെന്ന വിശ്വാസത്തിലാണ് പ്രഭിന. നാലുകിലോ കഞ്ചാവുമായി ആറുപേർ അറസ്റ്റിൽ നാഗർകോവിൽ: കരുങ്കൽ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരി മരുന്നുകളും വിൽപന നടത്തിവന്ന ആറംഗസംഘത്തെ കരുങ്കൽ പൊലീസ് പിടികൂടി. ഇവരുടെ പക്കൽനിന്ന് നാലുകിലോ കഞ്ചാവ് പിടിച്ചെടുത്തു. കരുങ്കൽ ആർ.സി തെരുവിൽ ജീനു (24), ജോൺ കമ്പോട് (35), തിപ്രമല സ്വദേശി ദാസൻ (21), കീഴ്കുളം സ്വദേശി ജെറോം മേക്സ് (26), പള്ളിയാടി സ്വദേശി ദിനേഷ് രാജ് (28), പള്ളിയാടി സ്വദേശി കെൻസോ (28) എന്നിവരെയാണ് കരുങ്കൽ എസ്.ഐ മോഹനഅയ്യരുടെ നേതൃത്വത്തിൽ പിടികൂടിയത്. ബൈക്ക് റേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷമാണ് കഞ്ചാവ് സംഘത്തെ പിടികൂടാൻ കാരണമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.