സിൽക് ഇന്ത്യ 2021: ഫാഷൻ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും

തിരുവനന്തപുരം: 'സിൽക് ഇന്ത്യ -2021' ഇടപ്പഴഞ്ഞി ആർ.ഡി.ആർ ഓഡിറ്റോറിയത്തിലെ പ്രദർശനവും വിൽപനയും ഡിസംബർ ഏഴുവരെ തുടരും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 200ൽപരം നെയ്ത്തു കലാകാരന്മാരുടെ കരവിരുതിൽ തീർത്ത ഫാഷൻ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും പ്രത്യേക കല്യാണ വസ്ത്ര ശേഖരവുമാണ് തിരുവനന്തപുരം നിവാസികൾക്കായി ഒരുക്കിയിട്ടുള്ളത്. ബിഹാർ-ഭാഗൽപുരി, ടസ്സർ, കോസ ആൻഡ് ഖാദി സിൽക്ക്, ആസാം- മുഗ ആൻഡ് എറി സിൽക്, ഉത്തർപ്രദേശ്-ബനാറസ് സിൽക്ക്, ജാംദാനി, ജംമവർ, ലക്ട്രോ ചിക്കൻ, ഒറീസ-ബംകായി, സമ്പൽപുരി, മധ്യപ്രദേശ്-ചാന്ദേരി, മഹേശ്വരി, ഗുജറാത്ത്-കച്ച് എംബ്രോയിഡറി, പട്ടോള, ബാന്തിനി, രാജസ്ഥാൻ-സാംനെരി പ്രിൻറ്, ബന്ദനരി, ബ്ലോക്ക് പ്രിൻറ്, കർണാടക-കേപ് പ്രിൻഡ് ആൻഡ് ബാംഗ്ലൂർ സിൽക്ക് സാരി, ജമ്മു-കശ്മീർ-എംബ്രോയിഡറി ആൻഡ് താബി സിൽക്ക്, ഡ്രസ്, തമിഴ്നാട്-കോയമ്പത്തൂർ കോട്ടൺ ആൻഡ് കാഞ്ചീവരം സിൽക്ക് തെലുങ്കാന -ഗഡ്വാൾ കോട്ട പട്ട്, പോച്ചംപള്ളി, നാരായൺപേട്ട്, ഛത്തിസ്ഗഡ്-കാന്ത, ട്രൈബൽവർക്ക്, കോസാസിൽക്. ആന്ധ്രാപ്രദേശ്-ധർമവാരം, വെങ്കിടാഗിരി, മഗൾഗിരി, ഉപ്പ്, കലംകാരി, പഞ്ചാബ്-ഫൂൽക്കരിവർക്ക് സ്യൂട്ട്സ് ആൻഡ് ഡസ്മെറ്റീരിയൽസ്, വെസ്റ്റ് ബംഗാൾ-ബാലുച്ചരി, കാന്ത താങ്കൽ, ജാംദാനി തുടങ്ങിയ വിവിധ സംസ്ഥനങ്ങളിലെ തനത് വസ്ത്രങ്ങളും പട്ട് ഉൽപന്നങ്ങളും നെയ്യ്ത്തുകാരിൽനിന്ന് നേരിട്ടു വാങ്ങാം. സമയം രാവിലെ 10.30 മുതൽ രാത്രി 8.30 വരെ. െഡബിറ്റ്, െക്രഡിറ്റ് കാർഡുകളും സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.