സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കൽ: 11 പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

മൂന്നാര്‍: കോടതിയെ തെറ്റിദ്ധരിപ്പിച്ച് മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച 11 പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.എ. ആൻറണിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാജരേഖകള്‍ നല്‍കി ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശികളായ പി.ജയകുമാര്‍, പി. മരിയ ആൻറണി, ചൊക്കനാട് സ്വദേശികളായ എസ്. ഷണ്‍മുഖത്തായി, വിനോദ് ഷണ്ഡമുഖയ്യ, നല്ലതണ്ണി സ്വദേശി വില്‍സന്‍ ഇന്‍പരാജ്, ലക്ഷ്മി എസ്റ്റേറ്റില്‍ താമസിക്കുന്ന ജി. ഗണേഷ് രാജ, കെ. മോഹനസുന്ദരം, സെവന്‍മല സ്വദേശി പി. രാജന്‍, തെന്മല ഫാക്ടറി ഡിവിഷനിലെ പി. ഗണേഷന്‍, വാഗുവര സ്വദേശി അര്‍ജുനന്‍, ചോലമല സ്വദേശി പി. ദ്രവ്യം എന്നിവര്‍ക്കെതിരെയാണ് കേസ്. രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും നിര്‍മിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രേഖകള്‍ നിര്‍മിച്ചവരെല്ലാം തന്നെ മരിച്ചതായാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.