ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്-യു.ജി) ഫിസിക്‌സ് ഹിന്ദി പതിപ്പിലെ പിഴവ് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായി ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) സുപ്രീംകോടതിയെ അറിയിച്ചു. വിദ്യാർഥികളുടെ ആശങ്ക അകറ്റാനായി പിശക് വന്ന ചോദ്യങ്ങൾ വീണ്ടും വിലയിരുത്താൻ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് എൻ.ടി.എക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിനോട് പറഞ്ഞു. വിദഗ്ധ സമിതി നടത്തിയ വിലയിരുത്തലിൻെറ വിശദാംശങ്ങൾ എൻ.ടി.എ സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിക്കും. ഫിസിക്‌സ് പേപ്പറിലെ (കോഡ് പി2) സെക്ഷൻ-എയുടെ രണ്ടാം നമ്പർ ചോദ്യമാണ് സമിതി വീണ്ടും വിലയിരുത്തുക. കേസ് കൂടുതൽ വാദം കേൾക്കാനായി നവംബർ 30ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.