'ഡിജിറ്റൽ അധിനിവേശം ഭരണ സംവിധാനത്തിെൻറ ഘടകം'

'ഡിജിറ്റൽ അധിനിവേശം ഭരണ സംവിധാനത്തിൻെറ ഘടകം' തിരുവനന്തപുരം: പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ബോധപൂര്‍വം ഇല്ലാതാക്കുന്ന നയം ഇന്ത്യന്‍ ഭരണസംവിധാനത്തിൻെറ അവിഭാജ്യഘടകമായി മാറിയതിൻെറ മറ്റൊരു തെളിവാണ് വ്യക്തികളുടെ ഫോണുകളിലടക്കം നടത്തുന്ന ഡിജിറ്റല്‍ അധിനിവേശമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. പ്രത്യക്ഷത്തില്‍ നടപ്പാക്കുന്ന അധിനിവേശ രാഷ്ട്രീയത്തിൻെറ ഡിജിറ്റല്‍ പതിപ്പുകളാണ് ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ. ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന 15 സാമൂഹിക പ്രവര്‍ത്തകരുടെയും സ്റ്റാന്‍ സ്വാമിയുടെയുംഎഴുത്തുകാരുടെയും ഫോണുകള്‍ ഇതേതരത്തിലുള്ള കടന്നുകയറ്റത്തിന് വിധേയമാക്കിയെന്ന വിവരത്തിൻെറ പശ്ചാത്തലത്തിലാണ് വ്യാപകമായ ഡിജിറ്റല്‍ അധിനിവേശത്തിൻെറ വിവരങ്ങള്‍ പുറത്തുവരുന്നതെന്നും പ്രസിഡൻറ് ഹരിയും സെക്രട്ടറി സി.പി. റഷീദും ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.