തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ നടപടികളും നിര്‍ത്തിെവക്കണമെന്ന് സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച് സാമൂഹിക ആഘാതപഠനമോ പരിസ്ഥിതി ആഘാത പഠനമോ സര്‍ക്കാര്‍ നടത്തിയിട്ടില്ല. കൃത്യമായ പഠന റിപ്പോര്‍ട്ട് ഇല്ലാത്ത ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലെ സമരസമിതി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന പ്രസിഡൻറ് എം.ബി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ എസ്. രാജീവന്‍ തുടര്‍ സമര പ്രഖ്യാപനം നടത്തി. പരിസ്ഥിതിയെ തകര്‍ക്കുന്നതും ലക്ഷക്കണക്കിനാളുകളെ കുടിയിറക്കുന്നതും കേരളത്തിന് വളരെ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതുമായ ഈ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം കൊടുത്തതില്‍ പ്രതിഷേധിച്ച് സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച പ്രതിഷേധദിനമാചരിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.