(ചിത്രം) ഓയൂർ: പൂയപ്പള്ളി സ്റ്റേഷനിൽ എ.എസ്.ഐയെ പ്രതി മർദിച്ച് ബോധം കെടുത്തി. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പൂയപ്പള്ളിയിലെ ഹോട്ടലിൽ രണ്ടുപേർ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് പൊലീെസത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രതികളിലൊരാളായ പള്ളിമൺ കിഴക്കേക്കര ഗോകുലം പൂമങ്കലത്ത് വീട്ടിൽ ടി.ആർ. ദീപുലാൽ (36) ജി.ഡി ചാർജുണ്ടായിരുന്ന എ.എസ്.ഐ രാജേഷിൻെറ നെഞ്ചിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാജേഷ് ബോധംകെട്ട് വീണു. ഈ സമയം പ്രതി രക്ഷപ്പെടാൻ ഗ്രില്ല് തകർക്കാൻ ശ്രമം നടത്തി. മറ്റ് പൊലീസുകാരെത്തി പ്രതിയെ കീഴ്പ്പെടുത്തി. ബോധം നഷ്ടപ്പെട്ട പൊലീസുകാരൻെറ നെഞ്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ശ്വാസം ലഭിക്കുന്നതിനായി അമർത്തിയത് പ്രതി തടസ്സപ്പെടുത്താൻ ശ്രമിച്ചു. കൂടുതൽ പൊലീെസത്തി പ്രതിയെ അവിടെനിന്ന് മാറ്റുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ഉദ്യോഗസ്ഥനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.