തിരുവനന്തപുരം: വിവരാവകാശനിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.എന്‍. ഷംസീറിൻെറ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരേ ആളുകൾ പലതവണ അപേക്ഷ സമര്‍പ്പിക്കുന്നതും കൃത്യമായ മറുപടി നല്‍കാന്‍ കഴിയാത്ത സങ്കീര്‍ണ വിഷയങ്ങള്‍ ഉന്നയിക്കുന്നതും മറുപടിയില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് അപ്പീല്‍ നല്‍കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള അപേക്ഷകര്‍ക്കുള്ള സൗജന്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ മാനദണ്ഡം രൂപപ്പെടുത്താൻ സംസ്ഥാന സര്‍ക്കാറിന് എളുപ്പമല്ല. ഇൗ സാഹചര്യത്തില്‍ എന്ത് ചെയ്യാനാകുമെന്നത് പരിശോധിക്കും. തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികൾക്ക് ലഭിച്ചിരുന്ന സൗജന്യചികിത്സ തുടരാൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാന സർക്കാർ പണം നൽകിയതുവഴിയാണ് കുട്ടികൾക്ക് ഇതുവരെ സൗജന്യ ചികിത്സ ലഭിച്ചിരുന്നത്. പുതുക്കിയ കരാർപ്രകാരം ചികിത്സാ നിരക്ക് ആശുപത്രി ഉയർത്തി. നിരക്കുകൾ പുനഃക്രമീകരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് പാറയ്ക്കൽ അബ്ദുല്ലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി. പ്രവർത്തനപട്ടികയിൽ മിമിക്രിയെക്കൂടി ഉൾപ്പെടുത്തി സംസ്ഥാന സംഗീത നാടക അക്കാദമിയുടെ നിയമാവലി ഭേദഗതി ചെയ്ത് സമർപ്പിച്ചാൽ സർക്കാർ പരിഗണിക്കുമെന്ന് സാംസ്കാരിക മന്ത്രിക്കുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബി.ഡി. ദേവസിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.