കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രത്തിൻെറ കുതന്ത്രം വിജയിക്കില്ല -ചെന്നിത്തല തിരുവനന്തപുരം: രാജ്യത്തെ കാര്‍ഷികമേഖലയുടെ നിലനില്‍പ്പിന് വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ പോരാടുന്ന കര്‍ഷകരെ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറിൻെറയും കുതന്ത്രങ്ങള്‍ വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമസ്ത മേഖലയും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയ മോദി സര്‍ക്കാര്‍ കാര്‍ഷികമേഖലയും പണയപ്പെടുത്താന്‍ പോവുകയാണ്. സംസ്ഥാനത്തെ സി.പി.എം നേതൃത്വം സമരത്തില്‍ കപടസമീപനമാണ് സ്വീകരിച്ചത്. യു.ഡി.എഫിൻെറ എം.പിമാര്‍ ഒരാള്‍പോലും സമരരംഗത്തേക്ക് പോയില്ലെന്ന സി.പി.എം ആക്ടിങ് സെക്രട്ടറി വിജയരാഘവൻെറ പ്രസ്താവന ഇതിനു തെളിവാണ്. രാഹുൽ ഗാന്ധി കൂടി ചേര്‍ന്നാണ് കര്‍ഷകർ രാഷ്ട്രപതിയെ കണ്ടത്. തോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞ് വിജയരാഘവന്‍ തുടര്‍ച്ചയായി അപഹാസ്യനാവുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.