കാട്ടാക്കട: കോവിഡ് വ്യാപനത്തെതുടർന്ന് കെ.എസ്.ആർ.ടി.സി നിർത്തിയ കോട്ടൂർ കാപ്പുകാട് ബസ് സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാട്ടാക്കട, ആര്യനാട് ഡിപ്പോകളിൽ നിന്നായി പത്ത് സര്‍വിസുകളാണ് കാപ്പുകാട്ടേക്ക് ഉണ്ടായിരുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ആന പുനരധിവാസ കേന്ദ്രം സ്ഥിതിചെയ്യുന്നത് കാപ്പുകാടാണ്. കോവിഡ് നിയന്ത്രങ്ങൾക്ക് അയവുവരുത്തിയപ്പോൾ ഇവിടെ സഞ്ചാരികളെ അനുവദിച്ചുതുടങ്ങിയിരുന്നു. എന്നാൽ ഇവിടേക്ക് എത്താൻ ബസ് സൗകര്യം ഇല്ലാത്തത് ബുദ്ധിമുട്ടായി തുടരുന്നു. കൂടാതെ ഈ പ്രദേശങ്ങളിൽനിന്ന് തൊഴിൽ തേടിയും മറ്റാവശ്യങ്ങൾക്കുമായി നിരവധിപേർ തലസ്ഥാനത്തേക്ക് ഉൾെപ്പടെ പോയിവരുന്നുണ്ട്. ഇവർക്കും നിലവിൽ യാത്രാസൗകര്യമില്ല. ബസ് സർവിസുകളല്ലാതെ മറ്റ് യാത്രാസൗകര്യങ്ങൾ ഇല്ലാത്തത് പരിഗണിച്ച് നിർത്തിെവച്ച സർവിസുകൾ ആരംഭിക്കണമെന്നാണ് ആവശ്യം. 'അനിഷ്ടസംഭവങ്ങളിൽ പങ്കില്ല' വിഴിഞ്ഞം: െതരഞ്ഞെടുപ്പ് ദിവസം വിഴിഞ്ഞത്തുനടന്ന അനിഷ്ട സംഭവങ്ങളിൽ പി.ഡി.പി, എസ്.ഡി.പി.ഐ ജനകീയസഖ്യത്തിനും പ്രവർത്തകർക്കും പങ്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ഇടതുവലതു മുന്നണികളുടെ പകപോക്കൽ രാഷ്ട്രീയത്തിൻെറ ഭാഗമായുള്ള ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പി.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.കെ അബ്ദുൽ മജീദ്, പി.ഡി.പി കോവളം മണ്ഡലം പ്രസിഡൻറ് എ.എം. ഇസ്മായിൽ, സെക്രട്ടറി എ.ആർ. സൈദലി, വിഴിഞ്ഞം മുഹമ്മദ് ഷഫീഖ്, എസ്.ഡി.പി.ഐ സിറ്റി കമ്മിറ്റി പ്രസിഡൻറ് മാഹീൻ വിഴിഞ്ഞം, സുലൈമാൻ എന്നിവർ പറഞ്ഞു. വൈദ്യുതി മുടങ്ങും കാട്ടാക്കട: കാട്ടാക്കട 110 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഞായറാഴ്ച എട്ട് മുതൽ വൈകീട്ട് ആറു വരെ ഒറ്റശേഖരമംഗലം, നെയ്യാർഡാം, മാറനല്ലൂർ, പോങ്ങുംമൂട്, പൂവച്ചൽ, മലയിൻകീഴ്, കാട്ടാക്കട ടൗൺ, കാളിപാറ, 220 കെ.വി. ഫീഡറുകളിൽ വൈദ്യുതി തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.