NO MODEM തിരുവനന്തപുരം: യാത്രക്കാർക്ക് നൽകിയ വാക്കുതെറ്റിച്ച് ബോണ്ട് സർവിസിനായി വിന്യസിക്കുന്ന ബസുകൾ മറ്റ് റൂട്ടുകളിലേക്കയച്ച് െക.എസ്.ആർ.ടി.സി. സ്ഥിരയാത്രക്കാർക്ക് ഒാഫിസിലേക്കും തിരിച്ചും സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായാണ് മുൻകൂട്ടി ടിക്കറ്റ് ചാർജ് വാങ്ങി ബോണ്ട് സർവിസുകൾ ഏർപ്പെടുത്തിയത്. രാവിലെ ജീവനക്കാരെ ഒാഫിസുകളിലെത്തിക്കലും വൈകുന്നേരം മടക്കയാത്രയുമടക്കം രണ്ട് ട്രിപ്പുകൾ മാത്രമേ ബോണ്ട് സർവിസുകൾക്കുണ്ടാകൂവെന്നും മറ്റ് റൂട്ടിലേക്ക് അയക്കില്ലെന്നുമായിരുന്നു ബോണ്ട് സർവിസിനായി ആളെച്ചേർക്കുന്ന ഘട്ടത്തിൽ ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ്. കോവിഡ് കാലത്തെ സുരക്ഷ മുൻനിർത്തി നൽകുന്ന ഇൗ ഉറപ്പ് ലംഘിക്കുകയാണെന്നാണ് വിവരം. ആറ്റിങ്ങൽ, കിളിമാനൂർ, ഭാഗങ്ങളിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ബോണ്ടുകൾ രാവിലെയുള്ള ട്രിപ് കഴിഞ്ഞശേഷം നെയ്യാറ്റിൻകര, പാറശ്ശാല ഭാഗങ്ങളിലേക്ക് സാധാരണ സർവിസായി അയക്കുകയാണ്. ഇത് േപാലെ നെയ്യാറ്റിൻകര ഭാഗത്ത് നിന്നുള്ള സർവിസുകൾ ആറ്റിങ്ങൽ, കിളിമാനൂർ ഭാഗത്തേക്കും. സർവിസിന് അയക്കാതെ കിടക്കുന്ന ബസുകൾ തമ്പാനൂരിലുണ്ടായിരിക്കെയാണ് ബോണ്ട് സർവിസുകളെ മറ്റ് റൂട്ടുകളിൽ വിന്യസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.