മാധ്യമ മാരണ ഓര്‍ഡിനന്‍സ്: മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പ്-ചെന്നിത്തല

തിരുവനന്തപുരം: മുഖ്യധാരാ-സമൂഹമാധ്യമങ്ങളെയും രാഷ്ട്രീയവിമര്‍ശകരെയും നിശ്ശബ്ദരാക്കാന്‍ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ നിയമമായി. നിയമം നിലവില്‍ വന്നശേഷം അത് നടപ്പാക്കിെല്ലന്ന് മുഖ്യമന്ത്രിക്കല്ല ആര്‍ക്കും പറയാന്‍ കഴിയില്ല. പിണറായിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണ്. കെ.പി ആക്ടിലെ 118 എ എന്ന ഭേദഗതി മനുഷ്യാവകാശങ്ങളെയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെയും ലംഘിക്കുന്നതാണ്. ഭരണഘടനാപരമായിത്തന്നെ നിലനില്‍പില്ലാത്ത ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ അത് പിന്‍വലിക്കുകയാണ് വേണ്ടത്. ഭേദഗതി നടപ്പാക്കിെല്ലന്ന് സര്‍ക്കാര്‍ പറഞ്ഞാലും നിയമമായി നിലനില്‍ക്കുന്നകാലത്തോളം പൊലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാം. മുഖ്യമന്ത്രിയുടെ ഉറപ്പ് ഏട്ടിലെ പശു മാത്രമാണ്. സി.പി.എം കേന്ദ്രനേതൃത്വവും പ്രശാന്ത് ഭൂഷെണപ്പോെല നിയമവിദഗ്ധരും മാധ്യമലോകവും പൊതുസമൂഹവും ജനാധിപത്യവിരുദ്ധം എന്ന് വിശേഷിപ്പിച്ചിട്ടും പിന്‍വലിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.