തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വേളയിൽ ഹോമിയോ പ്രതിരോധമരുന്ന് ഫലപ്രദമായി ഉപയോഗിച്ചാൽ കേരളത്തെ കോവിഡ് മുക്തമാക്കാമെന്ന് ഇൻറർനാഷനൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതി. കോവിഡ് പ്രതിരോധത്തിന് ആയുഷ് വകുപ്പ് നിർദേശിച്ച ആർസനിക് ആൽബം 30 വോട്ടർമാർക്ക് ലഭിച്ചുഎന്ന് ഉറപ്പുവരുത്താൻ സ്ഥാനാർഥികൾ തയാറായാൽ പുതിയ ഭരണ സാരഥികൾക്കൊപ്പം കോവിഡ് മുക്ത കേരളവും യഥാർഥ്യമാകുമെന്ന് സംഘടനയുടെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ ഡോ. ഇസ്മായിൽ സേട്ട്, ഡോ. അനിൽകുമാർ, ഡോ. യഹ്‌യ, ഡോ. മനോജ് എന്നിവർ പറഞ്ഞു. രാജ്യമെങ്ങും ഹോമിയോ പ്രതിരോധ മരുന്ന് നൽകിയ ഇടങ്ങളിലെല്ലാം 95 ശതമാനത്തിനുമേൽ വൈറസ് പകർച്ച തടയാൻ കഴിഞ്ഞതായും മരുന്ന് കഴിച്ചിട്ടും കോവിഡ് പോസിറ്റീവായവരിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടിെല്ലന്നും അവർ പറഞ്ഞു. കാവാലം, കിഴക്കമ്പലം, എടപ്പാൾ, നെടുങ്കണ്ടം, വെള്ളിയമറ്റം പ്രദേശങ്ങൾ ഹോമിയോ മരുന്നിൻെറ അതിശയകരമായ വൈറസ് പ്രതിരോധസാധ്യത തിരിച്ചറിഞ്ഞതായും സർക്കാർ ഹോമിയോ ആശുപത്രികളിൽ 3.50 രൂപക്ക് മൂന്ന് മാസത്തേക്കുള്ള ഒറ്റ സ്ട്രിപ് ലഭ്യമാകുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.