അഭയ കേസ്: പ്രതികളോട് ഇന്ന് കോടതി വീണ്ടും ചോദ്യം ചോദിക്കും

തിരുവനന്തപുരം: സിസ്റ്റർ അഭയ വധക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരോട് കുറ്റകൃത്യത്തെ കുറിച്ച് വീണ്ടും ചോദ്യങ്ങൾ നേരിട്ട് ചോദിക്കാൻ തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്‌ജി കെ. സനൽ കുമാർ തീരുമാനിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച അമ്പതോളം ചോദ്യങ്ങൾ രണ്ടു പ്രതികളോടും കോടതി നേരിട്ട് ചോദിച്ചിരുന്നു. എന്നാൽ, സാക്ഷികൾ നൽകിയ മൊഴികളിലെ ചില പ്രധാന ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നില്ല. ഇക്കാരണത്താലാണ് വീണ്ടും ചോദിക്കാൻ ഉത്തരവായത്. ഈ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി ചൊവ്വാഴ്ച കോടതിയിൽ വീണ്ടും പ്രതികളോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കും. തിങ്കളാഴ്ച പിറവം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സാംസൺ കോടതിയിൽ ഹാജരായെങ്കിലും വിസ്തരിച്ചില്ല. കഴിഞ്ഞ ദിവസം സാക്ഷിയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹരജി നൽകിയിരുന്നു. ഈ ഹരജി കോടതി അനുവദിച്ചു. ഇതിെന തുടർന്നാണ് പിറവം സി.ഐയെ വിസ്തരിക്കുന്നതിൽനിന്ന് ഒഴിവാക്കിയത്. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാതെയാണ് സാക്ഷി വിസ്‌താരം പൂർത്തിയായത്. 1992 മാർച്ച് 27 നാണ് കേസിനാസ്പദമായ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.