വൈക്കം: ചെമ്പ് മുറിഞ്ഞപുഴ പാലത്തിൽനിന്ന് രണ്ട് യുവതികൾ മൂവാറ്റുപുഴ ആറ്റിൽ ചാടിയെന്ന് സംശയം. പാലത്തിൽനിന്ന് ചെരിപ്പും തൂവാലയും കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് 7.45നായിരുന്നു സംഭവം. വടക്കുഭാഗത്തുനിന്ന് നടന്നുവന്ന ഇവർ പാലത്തിൽനിന്ന് ആറ്റിൽ ചാടുകയായിരുെന്നന്നാണ് വിവരം. പുഴയോരത്തെ വീട്ടിലെ കുട്ടികൾ രണ്ടുപേർ ചാടുന്നതുകണ്ട് വീട്ടുകാരോട് പറഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. വിവരം അറിയിച്ചതിനെത്തുടർന്ന് വൈക്കം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കഴിഞ്ഞദിവസം െകാല്ലം ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 21 വയസ്സുള്ള രണ്ട് യുവതികളെ കാണാതായിരുന്നു. പാലത്തിൽനിന്ന് ലഭിച്ച ചെരിപ്പിൻെറ ഫോട്ടോ ചടയമംഗലം പൊലീസിന് അയച്ചുകൊടുത്തു. ചെരിപ്പുകളിലൊന്ന് കാണാതായ ഒരു യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കാണാതായ യുവതികളാണ് പുഴയിൽ ചാടിയതെന്ന സംശയത്തിലാണ് പൊലീസ്. അഗ്നിരക്ഷാസേന പ്രാഥമിക തിരച്ചിൽ നടത്തി. രാത്രിയായതിനാൽ തിരച്ചിൽ ദുഷ്കരമാണ്. ഞായറാഴ്ച രാവിലെ സ്കൂബ ടീമിമെത്തി തിരച്ചിൽ നടത്തുമെന്ന് അഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.