തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയ ചർച്ചക്കിടെ നടന്ന കൈയാങ്കളിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി ആർ. ഹരികുമാറിനെ ഭാരവാഹിത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനാണ് നടപടിയെടുത്തത്. കോർപറേഷൻ മുൻ കൗൺസിലർകൂടിയാണ് ഹരികുമാർ. ഐ ഗ്രൂപ്പിനുള്ളിലെ തർക്കമാണ് കൈയാങ്കളിയിലേക്കെത്തിയത്. തമ്പാനൂർ വാർഡിൽ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനുള്ള നിർവാഹക സമിതിയോഗത്തിലാണ് തർക്കമുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ശരത്തിൻെറ പേര് നിർദേശിച്ചതോടെയാണ് തർക്കമുണ്ടായത്. പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. മുല്ലപ്പള്ളി ഇക്കാര്യത്തിൽ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.