സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് വിജിലൻസിന് കൈമാറണമെന്ന് ഡി.ജി.പിയുടെ ശിപാർശ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് െഎ.ടി വകുപ്പിന് കീഴിലെ സ്േപസ് പാർക്കിൽ ജോലി സമ്പാദിച്ചെന്ന കേസിൻെറ അന്വേഷണം വിജിലൻസിന് കൈമാറണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ശിപാർശ ചെയ്തു. നിലവിൽ കേൻറാണ്‍മൻെറ് പൊലീസാണ് അന്വേഷിക്കുന്നത്. വ്യാജ ബിരുദസർട്ടിഫിക്കറ്റ് ഹാജരാക്കി സ്േപസ് പാർക്കിൽ കരാർ ജോലി നേടിയ സ്വപ്നക്കെതിരെ കെ.എസ്.ഐ.ടി.ഐ.എൽ മേധാവി ജയശങ്കർ പ്രസാദാണ് കേസ് നൽകിയത്. സ്വപ്നയുടെ നിയമനം മൂലം സർക്കാർ ഖജനാവിന് 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നും അതിനാൽ അന്വേഷണം വിജിലൻസിന് കൈമാറാമെന്നും സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ നേരേത്തതന്നെ ഡി.ജി.പിക്ക് കൈമാറിയിരുന്നു. ആ റിപ്പോർട്ടാണ് ഇപ്പോൾ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ബാബാസാഹിബ് അംബേദ്കർ സർവകലാശാലയിൽ നിന്നുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവർ ജോലി നേടിയതെന്നാണ് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.