ടി.എം. ജേക്കബിെൻറ ചരമവാർഷികം ആചരിച്ചു

ടി.എം. ജേക്കബിൻെറ ചരമവാർഷികം ആചരിച്ചു തിരുവനന്തപുരം: രാഷ്ട്രീയ, ഭരണരംഗങ്ങളിലെ മികവിൻെറ മാതൃകയാണ് ടി.എം. ജേക്കബെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഭരിച്ച വകുപ്പുകളില്‍ നടപ്പാക്കിയ പരിഷ്കാരങ്ങൾ അദ്ദേഹത്തിന് ചരിത്രത്തിൽ ഇടം നൽകിയതായി ടി.എം. ജേക്കബിൻെറ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സന്ദേശത്തിൽ ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ എല്ലാ വർഷവും സ്ഥിരമായി സംഘടിപ്പിക്കുന്ന അനുസ്മരണ- അവാർഡ് ദാന ചടങ്ങുകൾ ഇത്തവണ ഒഴിവാക്കി. എന്നാൽ, ജീവകാരുണ്യ-ചികിത്സാ സഹായങ്ങൾ പതിവുപോലെ തുടർന്നു. ടി.എം. ജേക്കബ് അന്ത്യവിശ്രമം കൊള്ളുന്ന കൂത്താട്ടുകുളത്തിനടുത്തുള്ള തിരുമാറാടി ആട്ടിൻകുന്ന് പള്ളിയിൽ വെള്ളിയാഴ്ച രാവിലെ എട്ടിനാണ് പ്രാർഥനാചടങ്ങുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.