നെടുമങ്ങാട്: അടിപിടി കേസിലെ പ്രതി പിടിയിൽ

. പനവൂർ മൂഴികരിക്കകത്ത് വീട്ടിൽ ജിമേഷി(22)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പനവൂർ സ്വദേശി പപ്പു ഷാക്കിറിനെ ഒാഗസ്റ്റ് 27ന് മേലേകല്ലിയോട് ഭാഗത്തുെവച്ച് ജിമേഷും കൂട്ടുകാരും ചേർന്ന് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി കമ്പികൊണ്ട് അടിച്ച് കൈ ഒടിച്ചതാണ് കേസ്. ഈ കേസിലെ ഒന്നാംപ്രതി പനവൂർ ഹൈസ്കൂളിന് സമീപം വാഴോട്ടുവിള വീട്ടിൽ മുഹമ്മദ് ബാത്തിഷയെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ജില്ലയിലെ വിവധ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നു. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ വി. രാജേഷ്കുറിൻെറ നേതൃത്വത്തിൽ എസ്.ഐ. സുനിൽ ഗോപി, എസ്.സി.പി.ഒ ബിജു, സി.പി.ഒ സനൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.