തിരുവനന്തപുരം: ബാബരി മസ്ജിദ് വിധി നീതിനിഷേധമാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാധ്യമങ്ങൾ നോക്കിനിൽക്കുമ്പോഴും എത്ര ദൃക്‌സാക്ഷികളുണ്ടെങ്കിലും എന്ത് കുറ്റകൃത്യവും ചെയ്യാമെന്ന സന്ദേശമാണ് വിധി സൃഷ്ടിച്ചത്. ഗാന്ധിജയന്തി ദിനം സി.എം.പി നീതി ദിനമായി ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ആരോഗ്യരംഗം തകർന്നടിഞ്ഞു. കഴിവുകെട്ട മന്ത്രിമാരെ പിൻവലിച്ച് മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അസിസ്റ്റൻറ് സെക്രട്ടറി എം.പി. സാജു, ജില്ല സെക്രട്ടറി എം.ആർ. മനോജ്, ജോയൻറ് സെക്രട്ടറി പി.ജി. മധു തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.