കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: സർക്കാറിൻെറ വീഴ്ച -വെൽഫെയർ പാർട്ടി തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ബാധിതൻെറ ശരീരം പുഴുവരിച്ച സംഭവത്തിൽ സർക്കാറിന് വലിയ വീഴ്ച സംഭവിച്ചതായി വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി പറഞ്ഞു. അനിയന്ത്രിതമായി തലസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും ചികിത്സ സൗകര്യം ഒരുക്കേണ്ട ബാധ്യതയിൽനിന്ന് സർക്കാർ പിന്നോട്ടുപോകുന്നു. കോവിഡ് പടരുന്ന സാഹചര്യത്തിലും സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും നിയമിക്കാതെ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. രോഗികളുടെ വർധനവിനെക്കുറിച്ച് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും മുന്നറിയിപ്പ് നൽകിയിട്ടും ആവശ്യമായ ഒരുക്കങ്ങൾ നടത്താതെ മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നത്. കൂടുതൽ ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ തയാറായില്ലെങ്കിൽ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.