തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ കൈതമുക്ക്-ചമ്പക്കട - പേട്ട റോഡ് കാലതാമസം കൂടാതെ വീതികൂട്ടി നവീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകിയത്. കൈതമുക്ക് -ചമ്പക്കട - പേട്ട റോഡിന് 2018 - 19 ലെ ബജറ്റിൽ ഒരുകോടി വകയിരുത്തിയിരുന്നു. ഇതിൽനിന്ന് പദ്ധതി അനിവാര്യമാണെന്ന് പൊതുമരാമത്ത് വകുപ്പിന് ബോധ്യമുള്ളതായി കമീഷൻ ചൂണ്ടിക്കാട്ടി. തുക അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രാരംഭജോലികൾ പോലും ആരംഭിച്ചിട്ടില്ലെന്ന് കമീഷൻ കണ്ടെത്തി. റോഡ് നവീകരിക്കാൻ 30 കോടിയുടെ പ്രാരംഭ എസ്റ്റിമേറ്റ് 2019 ഡിസംബർ നാലിന് പൊതുമരാമത്ത് ചീഫ് എൻജിനീയർ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കമീഷനെ അറിയിച്ചു. 2010ലെ ബജറ്റിലും റോഡ് നവീകരണത്തിന് 98 ലക്ഷം അനുവദിച്ചിരുന്നതാണെന്നും എന്നാൽ, തുക പാഴാക്കിയെന്നും പരാതിക്കാരനായ കൈതമുക്ക് സൗഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ബി. താണുപിള്ള കമീഷനെ അറിയിച്ചു. തകരപറമ്പ്, പേട്ട മേൽപാലങ്ങൾ നിർമിച്ചതോടെയാണ് കൈതമുക്ക് -ചമ്പക്കട റോഡിൽ തിരക്ക് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.