തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധരംഗത്ത് സ്ത്രീ സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് മഹിള മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. ആറന്മുളയിൽ 108 ആംബുലൻസിൽ കോവിഡ് രോഗിയായ യുവതി പീഡിപ്പിക്കപ്പെട്ടത് മുതൽ ചെങ്ങന്നൂരിൽ ക്വാറൻറീനിലിരുന്ന യുവതിയുടെ ഗർഭം അലസിയത് വരെ എത്തിനിൽക്കുകയാണ് സർക്കാറിൻെറ പരാജയം. തക്കസമയത്ത് ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് പോലും ൈകയൊഴിഞ്ഞതാണ് ചെങ്ങന്നൂരിലെ യുവതിയുടെ ദുരവസ്ഥക്ക് കാരണം. ക്വാറൻറീനിൽ ഇരിക്കുന്നവർക്ക് പോലും 108 ആംബുലൻസ് ലഭിക്കുന്നില്ലെന്നതിന് ആരോഗ്യമന്ത്രി മറുപടി പറയണം. പാറശ്ശാലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ യുവതി കുളിക്കുന്ന ദൃശ്യം പകർത്തിയ ഡിവൈ.എഫ്.ഐക്കാരനെ അറസ്റ്റ് ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. മഹിള മോർച്ച സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കാമെന്ന് പിണറായി കരുതരുതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.