തിരുവനന്തപുരം: വിവാദ ഇ െമാബിലിറ്റി പദ്ധതിയിൽനിന്ന് കൺസൾട്ടൻറായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കിയ സർക്കാർ തീരുമാനം ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടെൻഡർ വിളിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും കരാർ നൽകിയതിനെതിരെ ജൂൺമുതൽ ആരോപണം ഉന്നയിച്ചപ്പോഴെല്ലാം അതംഗീകരിക്കാതെ കരാർ നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. എന്നാൽ, മാർച്ച് മാസം ലഭിക്കേണ്ട റിപ്പോർട്ട് കിട്ടിയില്ലെന്ന് പറഞ്ഞാണ് പി.ഡബ്ല്യു.സിക്ക് നൽകിയ കരാർ റദ്ദാക്കാൻ ആഗസ്റ്റ് 13ന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അനുമതി പിൻവലിച്ചതുകൊണ്ട് അഴിമതി അഴിമതിയല്ലാതാകില്ല. അതിനാൽ ഇക്കാര്യത്തിൽ നിയമപരമായി എന്തുചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.