തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻെറയും ഇ.കെ. നായനാരുടെയും കുടുംബാംഗങ്ങൾക്കെതിരെ ഉയർന്ന ആക്ഷേപം ഉയർത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതാക്കളുടെയും കുടുംബാംഗങ്ങൾക്കെതിരായ ആക്ഷേപത്തെ പ്രതിരോധിച്ച് കോടിയേരി. അഴിക്കോടൻ രാഘവൻ അനുസ്മരണാർഥം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ വാദം. 'കമ്യൂണിസ്റ്റ് ഭരണകാലങ്ങളിലെല്ലാം അടിസ്ഥാനമില്ലാത്ത അപവാദവ്യവസായം വളർത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ കുടുംബത്തെ ആക്ഷേപ പുകമറയിലാക്കാൻ വിഫലശ്രമം ഇക്കൂട്ടർ നടത്തിയിരുന്നു. മുഖ്യമന്ത്രി ആയിരിക്കെ വി.എസ്. അച്യുതാനന്ദൻെറ മകനെതിരെ വ്യാജ പരാതികൾ കൊടുത്ത് േകസ് വരെയുണ്ടാക്കി. ഇന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും ആക്ഷേപവലയിൽ കുടുക്കാമോയെന്ന് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും ഒട്ടും മനസ്സാക്ഷിക്കുത്തില്ലാതെ നോക്കുന്നു. സി.പി.എമ്മിന് ജനങ്ങളിൽനിന്ന് മറച്ചുവെക്കാൻ ഒന്നുമില്ലെ'ന്നും കോടിയേരി ലേഖനത്തിൽ പറഞ്ഞു. രാഷ്ട്രീയ എതിരാളികളും ഒരുവിഭാഗം മാധ്യമങ്ങളും എൽ.ഡി.എഫ് സർക്കാറിനെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ സദുദ്ദേശപരമല്ല. എൽ.ഡി.എഫ് ഭരണത്തുടർച്ച ഇല്ലാതാക്കാനുള്ള വൻഗൂഢാലോചനയുടെ ഭാഗമാണ് സർക്കാറിനും സി.പി.എം നേതൃത്വത്തിനും എതിരായ ചളിവാരിയെറിയൽ. ബി.ജെ.പി, കോൺഗ്രസ്, മുസ്ലിംലീഗ്, എസ്.ഡി.പി.െഎ, ജമാഅത്തെ ഇസ്ലാമി മഹാസഖ്യത്തിനുള്ള വേദി ഉറപ്പിക്കാനാണ് നുണക്കോട്ടകൾ കെട്ടിപ്പൊക്കുന്നത്. ക്രിയാത്മക വിമർശനം തങ്ങൾ സ്വാഗതം ചെയ്യുകയും ഉൾക്കൊള്ളുകയും ചെയ്യും. കമ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതം തുറന്ന പുസ്തകമാണ്. അതിലേതിലെങ്കിലും പോറലോ വീഴ്ചയോ സംഭവിച്ചാൽ തെറ്റുകൾ കെണ്ടത്താനും അവരെ തിരുത്തിക്കാനും തിരുത്താത്തവർക്കെതിരെ നടപടി സ്വീകരിക്കാനുമുള്ള കരുത്ത് പ്രസ്ഥാനത്തിനുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.