തെന്നൂർ: കന്യാരുകുഴി ആറ്റിൽ തടയണ വെള്ളം ഒഴുകിപ്പോവാതെ മാലിന്യം വന്നടിഞ്ഞ് വെള്ളം ഉപയോഗശൂന്യമാകുന്നു. പ്രദേശവാസികളായ നൂറുകണക്കിന് ആളുകൾ കുളിക്കാനും അലക്കാനും കന്നുകാലികളെ കഴുകാനും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ഈ വെള്ളം കുളിക്കാൻ ഉപയോഗിക്കുന്നവർക്ക് പലതരത്തിലുള്ള ചർമരോഗങ്ങൾ പിടിപെടുന്നതുമൂലം ജനങ്ങൾ ഏറെ വിഷമത്തിലാണ്. തടയണയുടെ മധ്യഭാഗത്ത് ഷട്ടർ സംവിധാനം ഒരുക്കി മഴക്കാലത്തെ വെള്ളത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യം ഷട്ടർ തുറന്ന് ഒഴുക്കി വിട്ടാൽ ചെളി ഉൾപ്പെടെയുള്ള മാലിന്യം ഒഴുകിപ്പോവും. ഈ ആവശ്യം തെന്നൂർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ തെന്നൂർ ശിഹാബ്, വി. ജിജി കുമാർ, പി. ഷംസുദ്ദീൻ, എ. നിസാം, ജയകുമാരി തുടങ്ങിയവർ പഞ്ചായത്തിനോട് ഉന്നയിച്ചു. "shafeekpalode" shafeekpalode@gmail.com;
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.