ലൈഫ് മിഷൻ വിവാദം: മുഖ്യമന്ത്രിക്കും തദ്ദേശമന്ത്രിക്കുമെതിരെ പരാതി

വടക്കാഞ്ചേരി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ സർക്കാറിന് ലഭിക്കേണ്ട ഒമ്പത് കോടിയോളം രൂപ തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശമന്ത്രി എ.സി. മൊയ്തീൻ എന്നിവർക്കെതിരെ അനിൽ അക്കര എം.എൽ.എ പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രിക്കും മന്ത്രി മൊയ്തീനും കൂടാതെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ, സ്വപ്ന സുരേഷ്, സന്ദീപ് നായർ, യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ തുടങ്ങിയ 10 പേരും എതിർകക്ഷികളായുണ്ട്. ഐ.പി.സി ആക്ട് 120 ബി, 406, 408, 409, 420 വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്നാണാവശ്യം. 2019 ആഗസ്റ്റ് 26, ജൂലൈ 11, ഒക്ടോബര്‍ 16, 2020 മേയ് 21തീയതികളിൽ നടന്ന യോഗങ്ങളുടെ മിനുട്സ് പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും പങ്കാളിത്തം വ്യക്തമാകും. ഇതിനാലാണ് രേഖകള്‍ പ്രതിപക്ഷ നേതാവിന് നല്‍കാത്തതെന്നും എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.