കാട്ടാക്കട: റോഡുകള്‍ നവീകരിക്കാനുള്ള ഉദ്‌ഘാടന മാമാങ്കം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും റോഡിൻെറ അവസ്ഥയില്‍ മാറ്റമില്ല; റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് യാത്ര നട്ടെല്ലൊടിക്കുന്നു. മഴക്കാലമായാല്‍ കുഴികളില്‍ വെള്ളം കെട്ടിനിന്ന് അപകടം വരുത്തുന്നു, വേനല്‍ക്കാലമായാല്‍ രൂക്ഷമായ പൊടിശല്യവും. കോവിഡ് 19 ൻെറ പേരില്‍ നിലച്ച റോഡുപണി ഇപ്പോള്‍ കാലവര്‍ഷത്തിൻെറ പേരിലാണ് സ്തംഭിച്ചത്. കാട്ടാക്കട-ബാലരാമപുരം, കിള്ളി-തൂങ്ങാംപാറ, അമ്പലത്തിൻകാല-കീഴാറൂർ, കിഴമച്ചൽ-ചെമ്പനാകോട്-കാഞ്ഞിരംവിള, കാനക്കോട്-പാപ്പനം എന്നീ റോഡുകളുമാണ് നവീകരണം വൈകുന്നത്. കഴിഞ്ഞ നവംബർ 26ന് മന്ത്രി ജി. സുധാകരനാണ് കാട്ടാക്കട തൂങ്ങാംപാറയില്‍ റോഡുകളുടെ നവീകരണ ഉദ്‌ഘാടനം നടത്തിയത്. കാട്ടാക്കട-കുറ്റിച്ചല്‍ റോഡിൻെറ സ്ഥിതി ഏറെ കഷ്ടമാണ്. കഴിഞ്ഞ ദിവസം കാട്ടാക്കട ശ്രീകൃഷ്ണപുരത്ത് തടികയറ്റിവന്ന ലോറി മറിഞ്ഞ് വന്‍ അപകടം ഒഴിവായത് തലനാരിക്കാണ്. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കുമുന്നിലെ റോഡിലെ കുഴികള്‍ പോലും അടയ്ക്കാന്‍ ഇതേവരെ തയാറായിട്ടില്ല. കിള്ളി-തൂങ്ങാംപാറ റോഡിലാകെ കുഴിയാണ്. ഇടക്കിടെ പെയ്യുന്ന മഴയിൽ വലിയ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ വാഹനയാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായി. മറ്റ് റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വർഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡുകൾ ബി.എം- ബി.സി നിലവാരത്തിൽ നവീകരിക്കാനാണ് ആഘോഷപൂർവം ഉദ്‌ഘാടനം നടത്തിയത്. ഇതിൽ കാട്ടാക്കട മാർക്കറ്റ് ജങ്ഷൻ- ബാലരാമപുരം റോഡ് പണിയിലെ ഓട നിർമാണം മാത്രമാണ് മാസങ്ങളായി തുടരുന്നത്. റോഡുകളുടെ ശോച്യാവസ്ഥെക്കതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് പൊതുമരാമത്ത് മന്ത്രിയെ കൊണ്ടുവന്ന് ആഘോഷപൂര്‍വം റോഡുകളുടെ നിര്‍മാണോദ്ഘാടനം നടത്തിയത്. പൂർണമായും തകര്‍ന്ന കിള്ളി-തൂങ്ങാംപാറ റോഡ് ചിത്രം: Killy-thoongampara road
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.