വീഴ്ചപറ്റിയെന്ന് പാണക്കാട് തങ്ങൾ പറഞ്ഞാൽ രാഷ്ട്രീയം അവസാനിപ്പിക്കാം -മന്ത്രി ജലീൽ തിരുവനന്തപുരം: ചെറിയൊരു വീഴ്ചയെങ്കിലും തനിക്കുണ്ടായെന്ന് മുസ്ലിംലീഗ് അധ്യക്ഷനായ പാണക്കാട് തങ്ങൾക്ക് നെഞ്ചിൽ െെകെവച്ച് പറയാൻ കഴിയുമെങ്കിൽ താൻ രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന് മന്ത്രി കെ.ടി. ജലീൽ. കൈരളി ചാനലിന് നൽകിയ പ്രതേ‍്യക അഭിമുഖത്തിലാണ് ജലീൽ തുറന്നടിച്ചത്. താൻ അഴിമതിക്കാരനാെണന്ന് വിശുദ്ധ ഖുർആൻ തൊട്ട് പാണക്കാട് തങ്ങൾ പറയാൻ തയാറാെണങ്കിൽ തങ്ങൾ പറയുന്നത് എന്തും ചെയ്യാൻ തയാറാണെന്നും മന്ത്രി വ‍്യക്തമാക്കി. യു.എ.ഇ സർക്കാർ നൽകിയ ഖുർആൻ വിതരണം ചെയ്തത് തെറ്റാെയന്ന് ലീഗ് നേതാക്കൾ പറയുകയാെണങ്കിൽ അതുപോലെ മടക്കിനൽകാൻ തയാറാണ്. എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായത് ഒരാളോടും താൻ പറഞ്ഞിട്ടില്ല. ഇത്തരം വിവരങ്ങൾ കോൺഫിഡൻഷ്യലായി സൂക്ഷിക്കണമെന്ന് ഡയറക്ടറേറ്റ് പറഞ്ഞതുകൊണ്ടാണ് ആരോടും ഒന്നും പറയാതിരുന്നത്. മാധ‍്യമപ്രവർത്തകരെ പേടിച്ച് എവിടേക്കും പോയിട്ടില്ല. എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റ് വിവരശേഖരണം മാത്രമാണ് നടത്തിയത്. തനിക്കെതിരെ കെട്ടുകഥകളുടെ പ്രവാഹമാണ് നടക്കുന്നത്. തനിക്കെതിരെ പടപ്പുറപ്പാടുമായി നടക്കുന്ന ലീഗ് സാമ്പത്തിക തട്ടിപ്പിലും അഴിമതിയിലും മുങ്ങിയിരിക്കുകയാണ്. തെറ്റ് ചെയ്തിൻെറ പേരിൽ ആരും ഇതുവരെയും ലീഗിൽ പുറത്താക്കപ്പെട്ടിട്ടിെല്ലന്നും ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.