വെള്ളറട: കുളത്തിലേക്ക് മഴവെള്ളമെത്തിയിരുന്ന ഓട സ്വകാര്യവ്യക്തി അടച്ച് മതില്‍കെട്ടിയതോടെ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രികര്‍ക്ക് ദുരിതമാകുന്നു. കുന്നത്തുകാല്‍-വെള്ളറട റോഡില്‍ കാരക്കോണം ജങ്ഷന് സമീപമാണ് വെള്ളംകെട്ടി റോഡ് കുളമായത്. രണ്ടര ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന പഞ്ചായത്തിൻെറ ഉടമസ്ഥതയിലുണ്ടായിരുന്ന പൊതുകുളത്തിൻെറ ചുറ്റുമുണ്ടായിരുന്ന പല ഓടകളും അടഞ്ഞ നിലയിലാണ്. ഒരുകാലത്ത് താലൂക്കിലെതന്നെ പ്രധാന നീന്തല്‍ കുളമായിരുന്ന ഇരട്ടകുളം ഇതോടെ കാടുമൂടിയ നിലയിലായി. കുളം ശുചീകരിച്ച് ജലമെത്തിച്ച് നീന്തല്‍കുളമായി പുനരുദ്ധരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാന്‍ നീക്കംചെയ്യാനും അധികൃതര്‍ നടപടി കൈക്കൊള്ളുന്നില്ല. വാഹനത്തിൻെറ മറവില്‍ പരിസരവാസികള്‍ മാലിന്യം നിക്ഷേപിക്കുന്നത് കാരണം തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി വര്‍ധിക്കുകയാണ്. Kaarakkonaththe Vellakkettu ചിത്രം: ഓട അടഞ്ഞതിനെ തുടര്‍ന്ന് റോഡിൽ വെള്ളംകെട്ടിയപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.