സ്വര്‍ണക്കടത്ത്: കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ഇടപെടല്‍ അന്വേഷിക്കണം ^എസ്.ഡി.പി.ഐ

സ്വര്‍ണക്കടത്ത്: കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ഇടപെടല്‍ അന്വേഷിക്കണം -എസ്.ഡി.പി.ഐ തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ കൂട്ടുകച്ചവടം നടത്തിയെന്ന് വ്യക്തമായെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രി കെ.ടി. ജലീല്‍, ജനം ടി.വി മുന്‍ കോഒാഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ എന്നിവര്‍ ഔദ്യോഗിക പദവിയും ബന്ധങ്ങളും ദുരുപയോഗം ചെയ്താണ് സ്വര്‍ണക്കടത്തില്‍ ഇടപെട്ടതെന്ന് ആക്ഷേപമുണ്ട്. എന്‍ഫോഴ്‌സ്‌മൻെറ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ സ്ഥിതിക്ക് മന്ത്രിസ്ഥാനം രാജിവെക്കാന്‍ ജലീലിന് ധാര്‍മിക ബാധ്യതയുണ്ട്. ഇ.ഡി ചോദ്യംചെയ്ത ശേഷവും കള്ളം പറഞ്ഞ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ജലീലിൻെറ ശ്രമം. സ്വർണക്കടത്ത് നയതന്ത്ര ബാഗേജ് അല്ലെന്ന് നിലപാട് ആവര്‍ത്തിച്ച വി. മുരളീധരന്‍ എന്താണ് ഒളിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ട്. വ്യാജ രേഖയുണ്ടാക്കാന്‍ അനില്‍ നമ്പ്യാര്‍ ശ്രമിച്ചിരുന്നതായും വെളിപ്പെട്ടു. വി. മുരളീധരനെയും അനില്‍ നമ്പ്യാരെയും രക്ഷപ്പെടുത്താനാണ് സംഘ്പരിവാർ സംഘടനകള്‍ ശ്രമിക്കുന്നതെന്നും റോയി അറയ്ക്കല്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.