ആശാ വർക്കർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം വേണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ചെങ്കൽ ഗ്രാമപഞ്ചായത്തിലെ ആശാവർക്കറും സി.പി.എം പ്രവർത്തകയുമായ ആശ പാർട്ടി ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം സജീവപ്രവർത്തകയായിരുന്ന ആശയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആശയുടെ കുടുംബത്തെ ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ, സെക്രട്ടറിമാരായ ഷറഫുദ്ദീൻ, ടി.എൽ. മുംതാസ് ബീഗം എന്നിവർ സന്ദർശിച്ചു. ചിത്രം: welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.