സെക്രേട്ടറിയറ്റിലെ തീപിടിത്തം: കൗശിഗെൻറ റിപ്പോർട്ട് ഉടൻ

സെക്രേട്ടറിയറ്റിലെ തീപിടിത്തം: കൗശിഗൻെറ റിപ്പോർട്ട് ഉടൻ തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ പ്രോേട്ടാകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച് ശിപാർശ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട ദുരന്തനിവാരണ അതോറിറ്റി കമീഷണർ ഡോ. എ. കൗശിഗൻെറ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും. സെക്രേട്ടറിയറ്റിലെ ഫയലുകൾ സൂക്ഷിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ സമിതി നിർണായക ശിപാർശ സമർപ്പിക്കുമെന്നാണറിയുന്നത്. തീപിടിത്തമുണ്ടായ സാഹചര്യത്തിൽ എത്ര ഫയലുകൾ നശിച്ചെന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കൗശിഗൻെറ നേതൃത്വത്തിൽ നാലംഗ സമിതിയെ ചീഫ് സെക്രട്ടറി നിയോഗിച്ചത്. അന്വേഷണം ഏറ്റെടുത്തയുടൻ പൂർത്തിയാകും മുമ്പ് നടപ്പാക്കേണ്ട 11 നിർദേശങ്ങൾ കൗശിഗൻെറ നേതൃത്വത്തിലുള്ള സമിതി ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. അതിൻെറ അടിസ്ഥാനത്തിൽ താൽക്കാലിക കാമറകൾ ഉൾെപ്പടെ സ്ഥാപിച്ചായിരുന്നു അന്വേഷണം. പരിശോധനയിൽ 25 ഒാളം ഫയലുകൾ ഭാഗികമായി കത്തിയെന്ന് കണ്ടെത്തിയെന്നാണ് വിവരം. ആ ഫയലുകളൊക്കെ ഡിജിറ്റൽ രേഖകളാക്കി മാറ്റുകയും അവയുടെ ഫയൽ നമ്പറുകൾ ഉൾപ്പെടെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വാൾഫാൻ ചൂടായി ഉരുകിവീണാണ് തീപിടിത്തമുണ്ടായതെന്ന മറ്റ് ഏജൻസികളുടെ നിഗമനത്തിൽ തന്നെയാണ് ഇൗ സമിതിയും എത്തിയതെന്നാണറിയുന്നത്. എന്നാൽ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർണായക ശിപാർശകൾ റിപ്പോർട്ടിൽ ഉണ്ടാകും. അതിനിടെ സംഭവത്തെക്കുറിച്ച് നടക്കുന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് വൈകുമെന്നാണ് വിവരം. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാലാണിതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാമിൻെറ മേൽനോട്ടത്തിൽ എസ്.പി സി. അജിത്തിൻെറ നേതൃത്വത്തിലാണ് അന്വേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.