തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിലെ കമ്യൂണിസ്റ്റ്, മുസ്‌ലിം രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ പാർലമൻെററി പാർട്ടി നേതാവ് ബിനോയ് വിശ്വം എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ഭരണ കക്ഷിയുടെ ആശയങ്ങളോട് യോജിക്കാത്ത സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ നിരാകരിക്കാനും സ്വാതന്ത്ര്യസമര ചരിത്രം മാറ്റിയെഴുതാനുമുള്ള ലജ്ജാകരമായ ശ്രമത്തിൻെറ ഭാഗമാണിതെന്ന് കത്തിൽ അദ്ദേഹം ചൂണ്ടികാട്ടി. 2016 ലെ റിപ്പോർട്ടിൽ പുന്നപ്ര-വയലാർ, കരിവെള്ളൂർ, കാവുമ്പായി സമരത്തിലെ രക്തസാക്ഷികളുടെയും വാഗൺ ട്രാജഡിയിലും മലബാർ കലാപത്തിലും മരിച്ചവരുടെയും പേരുകൾ ഒഴിവാക്കണമെന്ന് തെറ്റായി വാദിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ സംഭാവനകൾ കേരളത്തിലെ ജനങ്ങൾ വ്യാപകമായി അംഗീകരിച്ചിട്ടുള്ളതാണ്. ഈ യുവാക്കളുടെയും സ്ത്രീകളുടെയും കോളനി വാഴ്ചക്കെതിരായ ജീവാർപ്പണം സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൻെറ അവിഭാജ്യഘടകമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.