എൻ.എച്ച്.എം ഡോക്ടർമാർ: വേതനവർധവും റിസ്ക് അലവൻസും ഉത്തരവിലൊതുങ്ങി

തിരുവനന്തപുരം: എൻ.എച്ച്.എം വഴി നിയമിച്ച ഡോക്ടർമാർക്ക് വേതന വർധനവും റിസ്ക് അലവൻസുമെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. ഡോക്ടർമാർക്ക് ലഭിച്ചിരുന്ന 42,000 രൂപ 50,000 ആക്കി വർധിപ്പിച്ചും 20 ശതമാനം റിസ്ക് അലവൻസ് പ്രഖ്യാപിച്ചും ഉത്തരവിറങ്ങിയത് ആഗസ്റ്റ് ഏഴിനാണ്. വിശദാംശങ്ങൾ മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലും വിശദീകരിച്ചിരുന്നു. എന്നാൽ ആഗസ്റ്റിലെ ശമ്പളവും പഴയ തുകയായിരുെന്നന്ന് എൻ.എച്ച്.എം ഡോക്ടർമാർ പറയുന്നു. ഉത്തരവ് പ്രകാരം ആഗസ്റ്റ് മുതലാണ്  വേതനവർധനവ് പ്രാബല്യത്തിൽ വരേണ്ടത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവിൽ തീയതി വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. വർധനവ് സംബന്ധിച്ച ഫയൽ ധനവകുപ്പിൻെറ പരിഗണനയിലാണെന്നും വിവരമുണ്ട്. കോവിഡ് പ്രതിേരാധത്തിൻെറ ഭാഗമായാണ് എൻ.എച്ച്.എം വഴി ഡോക്ടർമാരെ ജില്ലകളിൽ നിയമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.