സമ്പർക്കമുള്ളവർ നിരീക്ഷണത്തിൽ പോകണം കിളിമാനൂർ: പുതിയകാവ് മാർക്കറ്റിന് സമീപമുള്ള സരള മെമ്മോറിയൽ ഹോസ്പിറ്റലിലെ സർജറി വിഭാഗം . ഇദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ മൂന്നിന് സരള ഹോസ്പിറ്റലിൽ ഇദ്ദേഹം 50 പേരെ ഒ.പിയിൽ പരിശോധിച്ചിട്ടുണ്ട്. ആറിന് അഞ്ചുപേരെ ഓപറേഷൻ നടത്തുകയും ചെയ്തു. ഇതിൽ രണ്ടുപേർ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. മൂന്ന്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടറോടൊപ്പം ഓപറേഷനിൽ പങ്കെടുത്ത നാല് സ്റ്റാഫ് നഴ്സുമാരും രണ്ട് അറ്റൻഡർമാരും വീട്ടുനിരീക്ഷത്തിലാക്കി. ആശുപത്രിയും പരിസരവും അണുമുക്തമാക്കുന്നതിന് ആശുപത്രിയുടെ പ്രവർത്തനം തൽക്കാലികമായി നിർത്തിവെക്കാൻ ബന്ധപ്പെട്ടവരോട് പഞ്ചായത്തധികൃതർ ആവശ്യപ്പെട്ടു. ഈ ഡോക്ടർ 31നും മൂന്നിനും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ ഒ.പിയിൽ രോഗികളെ പരിശോധിച്ചിട്ടുണ്ട്. ഈ തീയതികളിൽ ഡോക്ടറുമായി സമ്പർക്കം പുലർത്തിയവർ അരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ട് നിരീക്ഷണത്തിൽ പോകണമെന്ന് എം.എൽ.എ അറിയിച്ചു. ഇതിനകം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുള്ളവർ അടിയന്തരമായി ആരോഗ്യ പ്രവർത്തകരെ അറിയിക്കമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.