തിരുവനന്തപുരം: താമരശ്ശേരി രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് പോള്‍ ചിറ്റിലപ്പിള്ളിയുടെ ഭൗതികശരീരം മണ്ണില്‍ ചേരുന്ന ഈ നിമിഷമെങ്കിലും അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് നടത്തിയ നികൃഷ്ടജീവി പ്രയോഗത്തിന് മാപ്പുപറയാന്‍ തയാറാകണമെന്ന് കെ.പി.സി.സി ജന. സെക്രട്ടറി കെ.പി. അനില്‍കുമാര്‍. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ, ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചധിക്ഷേപിച്ച പിണറായി, നാളിതുവരെ അദ്ദേഹത്തോട് മാപ്പു പറയാൻ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ബിഷപ് ലോകത്തോട് വിടപറഞ്ഞപ്പോൾ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി പുറത്തിറക്കിയ അനുശോചനക്കുറിപ്പിലെങ്കിലും ക്ഷമാപണം നടത്തുമെന്ന് വിശ്വാസികളും പൊതുസമൂഹവും പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും അനില്‍കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.