കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. അപകടത്തില്‍പെട്ട കാറുകളിലൊന്നിലെ യാത്രക്കാരായ കൊട്ടാരക്കര സ്വദേശി സതീഷ്‌കുമാര്‍ (49), അടൂര്‍ സ്വദേശി വിഷ്ണു സോമന്‍ (30), മറ്റൊരു കാറിലെ യാത്രക്കാരിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി സ്റ്റെഫി ജോയ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 8.30ന് തൈക്കാട് പോത്തന്‍കോട് ബൈപാസില്‍ വേളാവൂരിനു സമീപമായിരുന്നു അപകടം. എതിര്‍ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാറില്‍ കുടുങ്ങിയവരെ വെഞ്ഞാറമൂട് അഗ്നിശമന സേനയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തി കാല്‍നടയാത്രികയുടെ ഒന്നരപ്പവന്‍ മാല കവര്‍ന്നു വെഞ്ഞാറമൂട്. ബൈക്കിലെത്തി കാല്‍നടയാത്രികയായ വീട്ടമ്മയുടെ ഒന്നരപ്പവന്‍ തൂക്കം വരുന്ന മാല കവര്‍ന്നു. വേളാവൂര്‍ രജിതാ ഭവനില്‍ പ്രസന്നകുമാരിയുടെ കഴുത്തില്‍നിന്നാണ് മാല അപഹരിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് പിരപ്പന്‍കോട് വേളാവൂര്‍ റോഡില്‍ മലമുകളിലായിരുന്നു സംഭവം. നടന്നുപോകുന്നതിനിടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലയും പൊട്ടിച്ച് അതിവേഗം വേളാവൂര്‍ ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന്, വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമി ദൂരേക്ക് മറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വീട്ടമ്മ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.